Monday, August 6, 2018

മരിച്ചു പോയ. മഹാന്മാർ ദുനിയാവിലെ കാര്യങ്ങൾ അറിയുമോ


وَإِذْ قَالَ اللَّهُ يَا عِيسَى ابْنَ مَرْيَمَ أَأَنْتَ قُلْتَ لِلنَّاسِ اتَّخِذُونِي وَأُمِّيَ إِلَٰهَيْنِ مِنْ دُونِ اللَّهِ ۖ قَالَ سُبْحَانَكَ مَا يَكُونُ لِي أَنْ أَقُولَ مَا لَيْسَ لِي بِحَقٍّ ۚ إِنْ كُنْتُ قُلْتُهُ فَقَدْ عَلِمْتَهُ ۚ تَعْلَمُ مَا فِي نَفْسِي وَلَا أَعْلَمُ مَا فِي نَفْسِكَ ۚ إِنَّكَ أَنْتَ عَلَّامُ الْغُيُوبِ

അല്ലാഹു പറയുന്ന സന്ദര്‍ഭവും (ശ്രദ്ധിക്കുക.) മര്‍യമിന്‍റെ മകന്‍ ഈസാ, അല്ലാഹുവിന് പുറമെ എന്നെയും, എന്‍റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍. എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്‌? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്‍! എനിക്ക് (പറയാന്‍) യാതൊരു അവകാശവുമില്ലാത്തത് ഞാന്‍ പറയാവതല്ലല്ലോ? ഞാനത് പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും നീയത് അറിഞ്ഞിരിക്കുമല്ലോ. എന്‍റെ മനസ്സിലുള്ളത് നീ അറിയും. നിന്‍റെ മനസ്സിലുള്ളത് ഞാനറിയില്ല. തീര്‍ച്ചയായും നീ തന്നെയാണ് അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍.
-Sura Al-Ma'idah, Ayah 116
عَنْ سَهْلِ بْنِ سَعْدٍ قَالَ : قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ  ( إِنِّي فَرَطُكُمْ عَلَى الْحَوْضِ مَنْ مَرَّ عَلَيَّ شَرِبَ ، وَمَنْ شَرِبَ لَمْ يَظْمَأْ أَبَدًا ، لَيَرِدَنَّ عَلَيَّ أَقْوَامٌ أَعْرِفُهُمْ وَيَعْرِفُونِي ، ثُمَّ يُحَالُ بَيْنِي وَبَيْنَهُمْ ، فَأَقُولُ : إِنَّهُمْ مِنِّي ، فَيُقَالُ : إِنَّكَ لَا تَدْرِي مَا أَحْدَثُوا بَعْدَكَ ، فَأَقُولُ : سُحْقًا ، سُحْقًا ، لِمَنْ غَيَّرَ بَعْدِي ) .
رواه البخاري ( 6212 ) ومسلم ( 2290 ) .
നാൻ ഹൗളിന്ടെ നിങ്ങൾക് മുന്പിലായി നാൻ അവിടെ ഉണ്ടാകും , എന്ടെ മുൻപിലൂടെ കടന്നു പോകുന്നവർ അതിൽ നിന്നും വെള്ളം കുടിക്കും , അതിൽ നിന്നും ആരു കുടിച്ചോ അവനു ഒരിക്കലും ദാഹിക്കുകയില്ല , എന്ടെ മുന്നിലൂടെ ചില ജനങ്ങൾ കടന്നു പോകും , അവരെ എനിക്കറിയാം അവർക്കു എന്നെയും അറിയാം , പിന്നെ എനിക്കും അവർക്കും ഇടയിൽ ഒരു. മറ ഇടപെടും ,അപ്പോൾ നാൻ പറയും അവർ എന്ടെ ജനതയിൽ നിന്നാണ്, അപ്പോൾ പറയപ്പെടും " നിശ്ചയമായും നിനക്ക് അറിയില്ല നിനക്ക് ശേഷം അവർ ദീനിൽ പുതുതായി ഉണ്ടാകിയത് എന്തൊക്കെ എന്നു നിനക്ക് അറിയില്ല "
അപ്പോൾ നാൻ പറയും ......"വിദൂരെ പോ , വിദൂരെ പോ "
എനിക്കു ശേഷം ദീനിൽ മാറ്റം വരുത്തിയവർ .


മരണപ്പെട്ടവരും ഉറങ്ങിയവരും ആകാശത്തുളളവരും ഭൂമിയിലുളളവ അറിയുമോ❓
➖➖➖➖
✅മരണപ്പെട്ടവർ✅
👉മരണപ്പെട്ടവർ ഭൂമിപ്പുറത്തുളള കാര്യങ്ങൾ അറിയുമോ അത്തരം കാര്യങ്ങളിൽ അവർ ഇടപ്പെടുമോ എന്നൊക്കെ ചർച്ചകളും തർക്കങ്ങളും നമുക്കിടയിൽ നടക്കുകയാണല്ലോ.
🎤മരണപ്പെട്ടു രണ്ടാമതും ജീവിച്ച ഒരാൾ ഇതുമായി ബന്ധപ്പെട്ട് എന്ത് പറയുന്നു എന്ന് നോക്കിയാൽ എല്ലാ തർക്കങ്ങളും അവസാനിക്കും.
അത്തരത്തിൽ മരണപ്പെട്ട് വീണ്ടും ജന്മം നൽകപ്പെട്ട ഒരു വ്യക്തിയുടെ സംഭവം അല്ലാഹു വിശുദ്ധ ഖുർആനിൽ വിവരിക്കുന്നുണ്ട്
📜📜
അല്ലാഹു പറയുന്നു
أَوْ كَالَّذِي مَرَّ عَلَىٰ قَرْيَةٍ وَهِيَ خَاوِيَةٌ عَلَىٰ عُرُوشِهَا قَالَ أَنَّىٰ يُحْيِي هَـٰذِهِ اللَّـهُ بَعْدَ مَوْتِهَا ۖ فَأَمَاتَهُ اللَّـهُ مِائَةَ عَامٍ ثُمَّ بَعَثَهُ ۖ قَالَ كَمْ لَبِثْتَ ۖ قَالَ لَبِثْتُ يَوْمًا أَوْ بَعْضَ يَوْمٍ ۖ قَالَ بَل لَّبِثْتَ مِائَةَ عَامٍ فَانظُرْ إِلَىٰ طَعَامِكَ وَشَرَابِكَ لَمْ يَتَسَنَّهْ ۖ وَانظُرْ إِلَىٰ حِمَارِكَ وَلِنَجْعَلَكَ آيَةً لِّلنَّاسِ ۖوَانظُرْ إِلَى الْعِظَامِ كَيْفَ نُنشِزُهَا ثُمَّ نَكْسُوهَا لَحْمًا ۚ فَلَمَّا تَبَيَّنَ لَهُ قَالَ أَعْلَمُ أَنَّ اللَّـهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ
👉“അല്ലെങ്കിലിതാ മറ്റൊരു ഉദാഹരണം. തകര്‍ന്ന് കീഴ്മേല്‍ ‎മറിഞ്ഞുകിടക്കുന്ന ഒരു പട്ടണത്തിലൂടെ ‎സഞ്ചരിക്കാനിടയായ ഒരാള്‍. അയാള്‍ പറഞ്ഞു: ‎‎"നിര്‍ജീവമായിക്കഴിഞ്ഞശേഷം ഇതിനെ അല്ലാഹു ‎എങ്ങനെ ജീവിപ്പിക്കാനാണ്?" അപ്പോള്‍ അല്ലാഹു ‎അയാളെ നൂറുകൊല്ലം ജീവനറ്റ നിലയിലാക്കി. പിന്നീട് ‎ഉയിര്‍ത്തെഴുന്നേല്‍പിച്ചു. അല്ലാഹു ചോദിച്ചു: "നീ ‎എത്രകാലം ഇങ്ങനെ കഴിച്ചുകൂട്ടി?" അയാള്‍ പറഞ്ഞു: ‎‎"ഒരു ദിവസം; അല്ലെങ്കില്‍ ഒരു ദിവസത്തിന്റെ ഏതാനും ‎ഭാഗം." അല്ലാഹു പറഞ്ഞു: "അല്ല, നീ നൂറ് കൊല്ലം ഇങ്ങനെ ‎കഴിച്ചുകൂട്ടിയിരിക്കുന്നു. നീ നിന്റെ അന്നപാനീയങ്ങള്‍ ‎നോക്കൂ. അവയൊട്ടും വ്യത്യാസപ്പെട്ടിട്ടില്ല. എന്നാല്‍ നീ ‎നിന്റെ കഴുതയെ ഒന്ന് നോക്കൂ. നിന്നെ ജനത്തിന് ഒരു ‎ദൃഷ്ടാന്തമാക്കാനാണ് നാമിങ്ങനെയെല്ലാം ചെയ്തത്. ആ ‎എല്ലുകളിലേക്ക് നോക്കൂ. നാം അവയെ എങ്ങനെ ‎കൂട്ടിയിണക്കുന്നുവെന്നും പിന്നെ എങ്ങനെ മാംസം ‎കൊണ്ട് പൊതിയുന്നുവെന്നും." ഇങ്ങനെ സത്യം ‎വ്യക്തമായപ്പോള്‍ അയാള്‍ പറഞ്ഞു: "അല്ലാഹു ‎എല്ലാറ്റിനും കഴിവുറ്റവനാണെന്ന് ഞാനറിയുന്നു." 👈


  1. അദ്ദേഹത്തെ നൂറുകൊല്ലം മരിപ്പിച്ചു കിടത്തി
  2. തുടർന്ന് ജീവൻ നൽകി
  3. അല്ലാഹു അദ്ദേഹത്തോട് ചോദിച്ചു"നീ ‎എത്രകാലം ഇങ്ങനെ കഴിച്ചുകൂട്ടി?" അയാള്‍ പറഞ്ഞു: ‎‎"ഒരു ദിവസം; അല്ലെങ്കില്‍ ഒരു ദിവസത്തിന്റെ ഏതാനും ‎ഭാഗം."
  4. നൂറുകൊല്ലം മരണപ്പെട്ടു കിടന്ന വിവരം അദ്ദേഹത്തിന് അറിഞ്ഞില്ല.
  5. മരണപ്പെട്ട അദ്ദേഹത്തിന് തന്റെ ഭക്ഷണസാധനത്തിന്റെയും കഴുതയുടെയും അവസ്ഥ അറിയാൻ കഴിഞ്ഞില്ല
  6. ഇദ്ദേഹം ഒരു പ്രവാചകനായിരുന്നെന്ന് പല മുഫസ്സിറുകളും പറയുന്നു
✅ഉറങ്ങി കിടക്കുന്നവർ✅
👉മരണപ്പെട്ടവരുടെ അവസ്ഥ ഇതാണെങ്കിൽ ഉറങ്ങി കിടക്കുന്നവരുടെ അവസ്ഥയോ
👉ഔലിയാക്കൾ ആണെങ്കിൽ പോലും ഉറങ്ങി കഴിഞ്ഞാൽ ഭൂമിയിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച് അറിയാൻ സാധിക്കുമോ അതും അല്ലാഹു തന്നെ പറയട്ടെ
📜📜
وَكَذَٰلِكَ بَعَثْنَاهُمْ لِيَتَسَاءَلُوا بَيْنَهُمْ ۚ قَالَ قَائِلٌ مِّنْهُمْ كَمْ لَبِثْتُمْ ۖ قَالُوا لَبِثْنَا يَوْمًا أَوْ بَعْضَ يَوْمٍ ۚ قَالُوا رَبُّكُمْ أَعْلَمُ بِمَا لَبِثْتُمْ فَابْعَثُوا أَحَدَكُم بِوَرِقِكُمْ هَـٰذِهِ إِلَى الْمَدِينَةِ فَلْيَنظُرْ أَيُّهَا أَزْكَىٰ طَعَامًا فَلْيَأْتِكُم بِرِزْقٍ مِّنْهُ وَلْيَتَلَطَّفْ وَلَا يُشْعِرَنَّ بِكُمْ أَحَدًا
👉“അങ്ങനെ നാം അവരെ ഉണര്‍ത്തിയെഴുന്നേല്‍പിച്ചു. അവര്‍ അന്യോന്യം അന്വേഷിച്ചറിയാന്‍. അവരിലൊരാള്‍ ചോദിച്ചു: "നിങ്ങളെത്ര കാലമിങ്ങനെ കഴിച്ചുകൂട്ടി?” മറ്റുള്ളവര്‍ പറഞ്ഞു: "നാം ഒരു ദിവസം കഴിച്ചുകൂട്ടിയിട്ടുണ്ടാവും. അല്ലെങ്കില്‍ അതില്‍നിന്ന് അല്‍പസമയം.” വേറെ ചിലര്‍ പറഞ്ഞു: നിങ്ങളുടെ നാഥനാണ് നിങ്ങള്‍ എത്രകാലമിങ്ങനെ കഴിഞ്ഞുവെന്ന് നന്നായറിയുന്നവന്‍. ഏതായാലും നിങ്ങളിലൊരാളെ നിങ്ങളുടെ ഈ വെള്ളിനാണയങ്ങളുമായി നഗരത്തിലേക്കയക്കുക. അവിടെ എവിടെയാണ് ഏറ്റവും നല്ല ഭക്ഷണമുള്ളതെന്ന് അവന്‍ നോക്കട്ടെ. എന്നിട്ടവിടെ നിന്ന് അവന്‍ നിങ്ങള്‍ക്ക് വല്ല ആഹാരവും വാങ്ങിക്കൊണ്ടുവരട്ടെ. അവന്‍ തികഞ്ഞ ജാഗ്രത പാലിക്കണം. നിങ്ങളെപ്പറ്റി അവന്‍ ആരെയും ഒരു വിവരവും അറിയിക്കരുത്.👈

  1.    ഗുഹാവാസികൾ ഗുഹയിൽ മുന്നുറ്റി ഒമ്പത് വർഷം ഉറങ്ങി കിടന്നു
  2.   പക്ഷെ അവർ പറഞ്ഞത് നാം ഒരു ദിവസം കഴിച്ചുകൂട്ടിയിട്ടുണ്ടാവും. അല്ലെങ്കില്‍                 അതില്‍നിന്ന്  അല്‍പസമയം
  3.   രാജാവ് മാറിയത് അവർ അറിഞ്ഞില്ല
  4.   നാണയം മാറിയത് അവർ അറിഞ്ഞില്ല
✅ആകാശത്തുളളവർ✅
👉ഇനി മരിച്ചിട്ടുമില്ല ഉറങ്ങിയിട്ടുമില്ല ജീവനോടെ ആകാശത്ത് ജീവിച്ചിരിക്കുന്ന ഈസാ നബി(അ) ഭൂമിയിൽ നടക്കുന്ന കാര്യങ്ങൾ അറിയുമോ
📜📜
അല്ലാഹു തന്നെ പറയട്ടെ

مَا قُلْتُ لَهُمْ إِلَّا مَا أَمَرْتَنِي بِهِ أَنِ اعْبُدُوا اللَّـهَ رَبِّي وَرَبَّكُمْ ۚ وَكُنتُ عَلَيْهِمْ شَهِيدًا مَّا دُمْتُ فِيهِمْ ۖ فَلَمَّا تَوَفَّيْتَنِي كُنتَ أَنتَ الرَّقِيبَ عَلَيْهِمْ ۚوَأَنتَ عَلَىٰ كُلِّ شَيْءٍ شَهِيدٌ


👉"നീ എന്നോട് കല്‍പിച്ചതല്ലാത്തതൊന്നും ഞാനവരോടു പറഞ്ഞിട്ടില്ല. അഥവാ, “എന്റെ നാഥനും നിങ്ങളുടെ നാഥനുമായ അല്ലാഹുവെ മാത്രം വഴിപ്പെട്ട് ജീവിക്കണ”മെന്നാണ് ഞാന്‍ പറഞ്ഞത്. ഞാന്‍ അവരിലുണ്ടായിരുന്ന കാലത്തോളം അവരുടെ എല്ലാ കാര്യങ്ങള്‍ക്കും സാക്ഷിയായിരുന്നു ഞാന്‍. പിന്നെ നീ എന്നെ തിരിച്ചുവിളിച്ചപ്പോള്‍ അവരുടെ നിരീക്ഷകന്‍ നീ തന്നെ ആയിരുന്നുവല്ലോ. നീ സകല സംഗതികള്‍ക്കും സാക്ഷിയാകുന്നു.”👈

  • അവരുടെ കൂടെ ഉണ്ടായിരുന്ന കാലത്ത് ഈസാ നബി അവരുടെ പ്രവർത്തനങ്ങളിൽ സാക്ഷിയായിരുന്നു
  • ആകാശത്തേക്ക് ഉയർത്തപ്പെട്ടതിന് ശേഷം അവരുടെ കാര്യങ്ങൾ അറിയില്ലെന്ന് ഈസാനബി


ഈ മൂന്ന് സന്ദർഭങ്ങളിലും ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.

പിശാചിന്റെ വാക്താക്കൾ തർക്കിച്ച് ദുർവ്യാഖ്യാനിച്ചും കാലം കഴിക്കും

No comments:

Post a Comment